ഇലിയഡ്

പുരാതന ഗ്രീക്ക് മഹാകവി ഹോമർ രചിച്ച ഇതിഹാസ കാവ്യം ആണ് ഇലിയഡ് (പുരാതന ഗ്രീക്ക് ഭാഷ:Ἰλιάς, Iliás,). ഇലിയഡ് എന്ന പദത്തിന്റെ അർത്ഥം ഇലിയത്തിന്റെ ഗാഥ എന്നാണ്. ഇലിയം എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്.[1]. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞിരിക്കുന്ന ഈ ഇതിഹാസം ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അഗമെ‌മ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും പ്രതിപാദിക്കുന്നു. ബി സി എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഇലിയഡ്, ഹോമറുടെ തന്നെ ഒഡീസിയോടൊപ്പം പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന രചനകളിൽ പെടുന്നു. ഏകദേശം 15,700 വരികൾ ഇലിയഡിൽ ഉണ്ട്. യഥാർത്ഥ രചയിതാവ് ആരെന്നതിനെക്കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.

ഇലിയഡിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളും അവിടന്നുള്ള വ്യക്തികളും
ഇലിയഡ്, പുസ്തകം VIII, വരികൾ 245–53, ഗ്രീക്ക് കൈയെഴുത്തു പ്രതി, ഏഡി ആറാം നൂറ്റാണ്ട്

പ്രധാന കഥാപാത്രങ്ങൾ

ഗ്രീക്കു പക്ഷം

  • അഗമെ‌മ്‌നൺ - മൈസിനിയിലെ രാജാവ്.
  • അക്കില്ലിസ് - മിർമിഡൻ ജനതയുടെ നേതാവും യുദ്ധവീരനും
  • അജാക്സ് - ടെലമോൺ രാജാവിന്റെ പുത്രൻ, അക്കില്ലിസ് കഴിഞ്ഞാൽ ഗ്രീസിലെ ഏറ്റവും മികച്ച പോരാളി.
  • മെനിലോസ് - അഗമെമ്നണിന്റെ സഹോദരൻ
  • ഒഡീസ്സസ് - ഇഥാക ദ്വീപരാഷ്ട്രത്തിന്റെ രാജാവ്. യുദ്ധതന്ത്രജ്ഞൻ
  • ഡയോമിഡസ് - ആർഗോസിലെ രാജാവ്
  • പട്രോക്ലിസ്- അക്കിലിസ്ന്റെ ആത്മസുഹൃത്ത്
  • നെസ്റ്റർ- അനുഭവം കൊണ്ടും പ്രായം കൊണ്ടും വന്ദ്യനായ ഉപദേഷ്ടാവ്
  • കൽചാസ്- പ്രവാചകൻ

ട്രോജൻ പക്ഷം

  • പാരീസ് - ട്രോയ് രാജകുമാരൻ
  • ഹെക്ടർ - ട്രോയ് രാജകുമാരൻ
  • ഡൈഫോബസ് - ട്രോയ് രാജകുമാരൻ
  • സർപിഡൺ-ലൈസിയയിലെ രാജാവ്
  • ഗ്ലൗകസ് - സർപിഡണിന്റെ ബന്ധു
  • ഏനീയസ് അഫ്രോഡൈറ്റിയുടെ പുത്രൻ
  • പോളിഡാമസ്- സൈനികനും ഉപദേഷ്ടാവും
  • പ്രിയാം - ട്രോയ് രാജാവ്

സ്ത്രീ കഥാപാത്രങ്ങൾ

  • ഹെലൻ - മെനിലോസിന്റെ ഭാര്യ
  • ഹെകൂബ - ട്രോയിലെ രാജ്ഞി, പ്രിയാമിന്റെ പത്നി
  • കസ്സാൻഡ്ര - ട്രോയിലെ രാജകുമാരി, പാരിസിന്റെ സഹോദരി
  • ആൻഡ്രോമകി - ഹെക്ടറുടെ ഭാര്യ
  • പോളിച്ചീനാ -ട്രോയ് രാജകുമാരി, പാരിസിന്റെ സഹോദരി
  • ബ്രിസൈസ്- അക്കിലിസ് യുദ്ധത്തിൽ നേടിയെടുത്ത ട്രോജൻ യുവതി
  • ക്രൈസീസ്- ആഗമെമ്നൺ കൈവശമാക്കിയ ട്രോജൻ യുവതി.അപ്പോളോ ദേവാലയത്തിലെ പൂജാരിയുടെ മകൾ..

ദൈവങ്ങൾ

ഒട്ടേറെ ഗ്രീക്ക് ദൈവങ്ങൾ ഇലിയഡിൽ കഥാപാത്രങ്ങളാണ്. അവർക്കൊക്കെ അവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്.

ട്രോജൻ അനുഭാവികൾ

ഗ്രീക്ക് അനുഭാവികൾ

പ്രമേയങ്ങൾ

നോസ്റ്റോസ്

പുരാതന ഗ്രീക്കിൽ നോസ്റ്റോസ് എന്നാൽ ഗൃഹാതുരത്വം എന്നാണർഥം. നോസ്റ്റോസ് എന്ന ആശയം ഇലിയഡിൽ പലയിടത്തും കടന്നു വരുന്നുണ്ട്. പത്തുവർഷം വിദേശമണ്ണി്ൽ നടത്തേണ്ടി വന്ന യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയിൽ വീടണയാനുള്ള വെമ്പൽ സ്വാഭാവകമാണ്. എന്തു വില കൊടുത്തും ട്രോജൻ യുദ്ധം ജയിക്കണം എന്നുള്ള അഗമെംനോണിന്റെ വാശിക്കു പിറകിൽ വീടണയാനുള്ള വെമ്പൽ ഒരു കാരണമായി എന്ന് ഇലിയഡിൽ പറയുന്നു.

ക്ലിയോസ്

ഇലിയഡിന്റെ ആദ്യത്തെ ഏഴുവരികൾ

കീർത്തി, യശ്ശസ് എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് വാക്കാണ് ക്ലിയോസ്.[2] യുദ്ധവീര്യത്തിൽ കൈവരുന്ന കീർത്തി എന്ന ആശയം ഇലിയഡിൽ പ്രധാന പ്രമേയമാണ്. മിക്ക ഗ്രീക്ക് രാജാക്കന്മാരും വിജയികളായി തിരിച്ചു പോകുന്ന നോസ്റ്റോസിൽ കീർത്തി അഥവാ ക്ലിയോസ് കൈവരിക്കുന്നു. പക്ഷേ അക്കില്ലിസിന് ഒന്നുകിൽ നോസ്റ്റോസ് അല്ലെങ്കിൽ ക്ലിയോസ് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്നു.[3] പുസ്തകം IXൽ (IX.410–16), തന്നോട് യുദ്ധത്തിലേക്ക് തിരിച്ചു വരാൻ യാചിക്കുന്ന ഒഡീസിയൂസിനോടും മറ്റും തന്റെ ഈ അവസ്ഥയെക്കുറിച്ച് അക്കില്ലിസ് പറയുന്നുണ്ട്.[4]

ഇങ്ങനെയാണ് ആ കാവ്യഭാഗം:

   μήτηρ γάρ τέ μέ φησι θεὰ Θέτις ἀργυρόπεζα (410)
   διχθαδίας κῆρας φερέμεν θανάτοιο τέλος δέ.
   εἰ μέν κ’ αὖθι μένων Τρώων πόλιν ἀμφιμάχωμαι,
   ὤλετο μέν μοι νόστος, ἀτὰρ κλέος ἄφθιτον ἔσται
   εἰ δέ κεν οἴκαδ’ ἵκωμι φίλην ἐς πατρίδα γαῖαν,
   ὤλετό μοι κλέος ἐσθλόν, ἐπὶ δηρὸν δέ μοι αἰὼν (415)
   ἔσσεται, οὐδέ κέ μ’ ὦκα τέλος θανάτοιο κιχείη.

റിച്ച്മണ്ട് ലാറ്റിമോർ പരിഭാഷപ്പെടുത്തിയതിനെ അടിസ്ഥാനപ്പെടുത്തി:

   എന്റെ അമ്മ, സ്വർണ്ണപ്പാദങ്ങളുള്ള ദേവത തെറ്റിസ് എന്നോടു പറഞ്ഞു,
   എന്റെ മരണദിവസത്തിലേക്ക് എനിക്ക് രണ്ട് പാതകളുണ്ടെന്ന്.
   ഒന്നുകിൽ എനിക്ക് ഇവിടെ നിന്ന് ട്രോജൻ സൈന്യത്തോട് യുദ്ധം ചെയ്യാം.
   എനിക്ക് തിരിച്ചുപോക്കുണ്ടാകില്ല, പക്ഷേ എന്റെ കീർത്തി ലോകാവസാനം വരെ നിലനിൽക്കും.
   അല്ലെങ്കിൽ എനിക്ക് എന്റെ പൂർവികരുടെ പ്രിയപ്പെട്ട നാട്ടിലേക്ക് തിരിച്ച് പോകാം.
   കീർത്തി എനിക്കുണ്ടാകില്ല പക്ഷേ ദീർഘായുസ്സ് എന്നെ കാത്തിരിക്കുന്നു,
   മരണം എന്നെ തേടി പെട്ടെന്ന് വരുകയുമില്ല.

രോഷം

അക്കില്ലിസിന്റെ രോഷം (1819), by മൈക്കൽ ഡ്രോളിങ്ങ്.

ഇലിയഡിന്റെ പരമപ്രധാന പ്രമേയം അക്കില്ലിസിന്റെ രോഷം (The Wrath of Achilles) ആണെന്ന് പറയാം. അക്കില്ലിസിന്റെ സ്വകാര്യമായ രോഷവും മുറിവേറ്റ പടയാളിയുടെ അഭിമാനവുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഗ്രീക്കുകാർക്ക് ലഭിക്കുന്ന തിരിച്ചടിയും, പെട്രൊക്ലീസിന്റെയും ഹെക്ടറുടെയും വധവും ട്രോയുടെ വീഴ്ചയും എല്ലാം അക്കില്ലിസിന്റെ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു. ആ വിധത്തിൽ നോക്കുമ്പോൾ ഇലിയഡിലെ കഥാനായകൻ അക്കില്ലിസ് ആണെന്നു കാണാം.
അക്കില്ലിസിന്റെ രോഷം ആദ്യമായി വെളിപ്പെടുന്നത് അക്കില്ലിസ് വിളിച്ചുകൂട്ടുന്ന ഗ്രീക്ക് രാജാക്കന്മാരുടെ യോഗത്തിലാണ്. യോഗത്തിൽ വെച്ച് അഗമെ‌മ്‌നൺ ട്രോയിലെ അപ്പോളോയുടെ പുരോഹിതനായ ക്രിസസിനെ അപമാനിക്കുകയും അദ്ദേഹത്തിന്റെ തടവിലാക്കപ്പെട്ട മകളെ വിട്ടയക്കാൻ വിസമതിക്കുകയും ചെയ്യുന്നു.[5] ദുഖിതനായ ക്രിസിസ് അപ്പോളോ ദേവനെ പ്രാർഥിക്കുകയും അപ്പോളോ ഗ്രീക്ക് സൈന്യത്തിനു മേൽ ഒമ്പതു ദിവസം ശരമാരി പെയ്യിക്കുകയും ചെയ്തു. ഈ സംഭവം മൂലം യോഗത്തിൽ വച്ച് അക്കില്ലിസ് അഗമെമ്നണിനെ മനുഷ്യരിൽ വച്ച് ഏറ്റവും അത്യാഗ്രഹി എന്നു വിളിച്ചു.[6] ഇതുമൂലം കോപാകുലനായ അഗമെംനോൺ അക്കില്ലിസിന്റെ വിജയസമ്മാനമായി നിശ്ചയിച്ചിരുന്ന ബ്രിസിസിനെ സ്വന്തമാക്കുകയും അക്കില്ലിസിനെ അപമാനിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരിക്കലും അഗമെ‌മ്‌നണിൻറെ ആജ്ഞകൾ അനുസരിക്കില്ലെന്ന ശപഥം അക്കില്ലിസ് ചെയ്തു. യുദ്ധത്തിൽ നിന്ന് അക്കില്ലിസ് പിന്മാറി. അഥീന ദേവി ഇടപെട്ട് അക്കില്ലിസിന്റെ രോഷം തണുപ്പിച്ചു.
ദുഖിതനായ അക്കില്ലിസ് തന്റെ അമ്മയായ തെറ്റിസിനെ കാര്യങ്ങൾ അറിയിച്ചു. തെറ്റിസ് ദേവദേവനായ സ്യൂസിനെ ശരണം പ്രാപിച്ചു. സ്യൂസ് തെറ്റിസിന്റെ അപേക്ഷയനുസരിച്ച് അക്കില്ലിസിന്റെ പ്രശ്നത്തിന് പരിഹാരമാകും വരെ യുദ്ധതതിന്റെ ഗതി ട്രോജൻ സൈന്യത്തിന് അനുകൂലമാക്കി മാറ്റി. ഈ സമയത്ത് ഹെക്ടർ ഗ്രീക്ക് സൈന്യത്തെ കടൽത്തീരം വരെ ആട്ടിപ്പായിച്ചു കഴിഞ്ഞിരുന്നു.(പുസ്തകം XII)യുദ്ധം തോൽക്കാൻ പോവുകയാണെന്നും ഗ്രീസിലേക്ക് പരാജിതനായി തിരിച്ചു പോകേണ്ടി വരുമെന്നും അഗമെംനോൺ ഉറപ്പിച്ചു.(പുസ്തകം XIV)

വീണ്ടും അക്കില്ലിസിന്റെ രോഷം കഥയുടെ ഗതിമാറ്റുന്നു. അക്കില്ലിസിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ പെട്രോക്ലീസിനെ ഹെക്ടർ വധിച്ചതായിരുന്നു അക്കില്ലിസിനെ വീണ്ടും പോരാട്ടത്തിനിറക്കിയ സംഭവം. സ്നേഹിതന്റെ വിയോഗത്തിൽ വിലപിക്കുന്ന അക്കില്ലിസിനെ സമാധാനിപ്പിക്കാൻ എത്തുന്ന തെറ്റിസിനോട് അക്കില്ലിസ് ഇങ്ങനെ പറയുന്നു:

   ഇവിടെ വച്ച് രാജാവ് അഗമെംനോൺ എന്നെ അപമാനിച്ചു,
   ഞാൻ ആ സംഭവം മറന്നു കഴിഞ്ഞു.
   എന്റെ ഉള്ളിലെ രോഷം എന്റെ എല്ലാ ദുഖങ്ങളേയും അടിച്ചമർത്തിക്കഴിഞ്ഞു,
   ഇപ്പോൾ ഞാൻ പോകുകയാണ്, എന്റെ പ്രിയ സ്നേഹിതന്റെ കൊലയാളിയെ തിരഞ്ഞ്,
   ഹെക്ടറെ വധിച്ചതിനു ശേഷം എന്റെ മരണം സ്യൂസ് ദേവൻ എപ്പോൾ വിധിച്ചാലും,
   ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നതായിരിക്കും.

സ്വന്തം ജീവനായിരിക്കും പെട്രോക്ലീസിനു വേണ്ടി പ്രതികാരം ചെയ്താൽ നൽകേണ്ടിവരുന്ന വില എന്നറിഞ്ഞു കൊണ്ടു തന്നെ അക്കില്ലിസ് യുദ്ധത്തിനു പോകുന്നു. കോപാക്രാന്തനായ അക്കില്ലിസ് ട്രോജൻ സൈന്യത്തിൽ വൻ നാശം വിതക്കുന്നു. ഹെക്ടറെ മൂന്നു വട്ടം ട്രോജൻ നഗരത്തിനു ചുറ്റും പിൻ തുടർന്ന ശേഷം അക്കില്ലിസ് വധിക്കുകയും, ഹെക്ടറുടെ മൃതശരീരത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി തന്റെ രഥത്തിൽഉറപ്പിച്ച്, പാളയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരികയും ചെയ്തു. ശവം പട്ടികൾക്കിട്ടു കൊടുക്കുമെന്ന് അക്കിലസ് പ്രഖ്യാപിച്ചു.
ഒളിമ്പസ്സ് പർവ്വതത്തിൽ സ്യൂസ് അസ്വസ്ഥനായി. മരിച്ചവരോടുളള ഈ അപമാനം അക്ഷന്തവ്യമായിരുന്നു. ഹീരയും അഥീനയും പൊസൈഡോണുമൊഴികെ മറ്റെല്ലാ ദേവന്മാരും സ്യൂസിന്റെ ഭാഗത്തായിരുന്നു. സ്യൂസിന്റെ നിർദ്ദേശപ്രകാരം പുത്രന്റെ ജഡം വീണ്ടു കിട്ടാനായി, ഒരു വണ്ടി നിറയെ വിലപിടിച്ച കാഴ്ചദ്രവ്യങ്ങളുമായി, പ്രിയാം അക്കിലസ്സിനെ സമീപിച്ചു. വൃദ്ധനായ ഒരു പിതാവിന്റെ ദയനീയ ദശ കണ്ട് അക്കിലസ് പശ്ചാത്താപഗ്രസ്ഥനായി. ചതഞ്ഞരഞ്ഞ് വിരൂപമാക്കപ്പെട്ട ജഡത്തെ കഴിയുന്നത്ര വെടിപ്പാക്കി, കുളിപ്പിച്ച് മൃദു വസ്ത്രങ്ങളാൽ മൂടാനായി അനുചരരോടു കല്പിച്ചു. ദുഃഖാചരണവും ശവസംസ്കാരവും മറ്റു അന്ത്യ കർമ്മങ്ങളും കഴിയുന്നതു വരെ യുദ്ധം നിർത്തിവെക്കുമെന്ന് അക്കിലസ്സ് വാഗ്ദാനം ചെയ്തു. ദുഃഖാചരണം ഒമ്പതു ദിവസം നീണ്ടു നിന്നു. എരിഞ്ഞമർന്ന ചിതയിൽ വീഞ്ഞു വീഴ്ത്തിയശേഷം അസ്ഥികളെല്ലാം സ്വർണ്ണ ക്കലശത്തിൽ ശേഖരിക്കപ്പെട്ടു. ആ കലശം പിന്നീട് ഭൂമിക്കടിയിൽ കുഴിച്ചിടപ്പെട്ടു.

ഇലിയഡ് ഇവിടെ അവസാനിക്കുന്നു.

കാവ്യഘടന

ഭാഷ, ദൈർഘ്യം, വൃത്തം

അത്യന്തം ആലങ്കാരികമായ ഭാഷയിലാണ് ഇലിയഡ് എഴുതപ്പെട്ടിട്ടുള്ളത്. ആറു പാദങ്ങളുള്ള ഡക്റ്റിലിക് ഹെക്സാമീറ്റർ എന്ന മാത്രാവൃത്തത്തിൽ [7]മൂലകൃതിയിൽ 12110 വരികൾ ഉണ്ട്[8]. ഇംഗ്ലീഷു പരിഭാഷകളിൽ വരികളുടെ എണ്ണം പതിനാറായിരത്തോളമുണ്ട്[8].

കാലയളവ്,ഖണ്ഡങ്ങൾ

ട്രോജൻ യുദ്ധം തുടങ്ങി പത്താമത്തെ വർഷത്തിലാണ് കഥ നടക്കുന്നത്. വെറും ആറാഴ്ചകളിലെ സംഭവവികാസങ്ങളാണ് ഇതിവൃത്തം. യുദ്ധത്തിന് ഇടയായ കാര്യകാരണങ്ങൾ പലയിടത്തുമായി പ്രത്യക്ഷമായും പരോക്ഷമായും പരാമർശിക്കപ്പെടുന്നു.

ഇരുപത്തിനാലു ഖണ്ഡങ്ങളായി അഥവാ പർവങ്ങളായി പകുക്കപ്പെട്ടിട്ടുള്ള കാവ്യത്തിന് ആവർത്തനസ്വഭാവമുണ്ട്.

കാവ്യപരിചയം

പർവം 1

കാവ്യദേവതയെ വന്ദിച്ച ശേഷം അക്കിലിസും അഗമെമ്നണും തമ്മിലുള്ള വൈരത്തിന്റേയും അക്കിലിസിന്റെ രോഷത്തിന്റേയും,കഥയാണ് ഇതിവൃത്തമെന്നു കവി സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി അപ്പോളോദേവന്റെ കോപത്തിനിരയായി ഗ്രീക്കു സൈന്യം വലയുകയാണ്. ദൈവകോപത്തേയും ടോജൻസൈന്യത്തേയും ഒരേസമയത്ത് ചെറുത്തുനില്ക്കാൻ ആവതില്ലെന്ന ഗ്രീക്കു ഭടന്മാരുടെ പരാതിക്ക് അറുതി വരുത്താൻ ഗ്രീക്കു സൈനികത്തലവന്മാർ നിർബന്ധിതരായിരിക്കുന്നു. അപ്പോളോയുടെ കോപത്തിനു വ്യക്തമായ കാരണമുണ്ടായിരുന്നു. ഗ്രീക്കു സൈനികർ യുദ്ധമുതലായി രണ്ടു ട്രോജൻ യുവതികളെ തടവിലാക്കിയിരുന്നു- ക്രൈസീസും ബ്രിസൈസും. ക്രൈസീസ് ആഗമെമ്നണും ബ്രിസൈസ് അക്കിലസിനും പാരിതോഷികമായി ലഭിച്ചു. അപ്പോളോ ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന ക്രൈസസിന്റെ പുത്രിയായിരുന്നു ക്രൈസീസ്. പുത്രിയെ വിട്ടുകിട്ടാനായി ക്രൈസസ് അളവറ്റ മോചനദ്രവ്യവുമായി അഗമെമ്നണെ കാണാനെത്തി. എന്നാൽ ക്രൈസീസിനെ വിട്ടുകൊടുക്കാൻ അഗമെംനൺ തയ്യാറായില്ലെന്നു മാത്രമല്ല, പുരോഹിതനോട് നിന്ദ്യമായി പെരുമാറുകയും ചെയ്തു. തന്റെ പുരോഹിതനെ അപമാനിച്ചതിൽ ക്രുദ്ധനായ അപ്പോളോ ഗ്രീക്കു സൈന്യത്തിനുമേൽ മഹാമാരി അഴിച്ചു വിട്ടിരിക്കയാണെന്നും ക്രൈസീസിനെ തിരിച്ചേൽപ്പിക്കാത്തിടത്തോളം കാലം ദൈവകോപം തുടരുമെന്നും ഗ്രീക്കു ഗുരു കൽചാസ് വെളിപ്പെടുത്തുന്നു[9]. ക്രൈസിസിനെ തിരിച്ചയക്കണമെന്ന് അക്കിലിസ് വാദിക്കുന്നു. ഇതിന്റെ പേരിൽ അഗമെമ്നണും അക്കിലിസും തമ്മിൽ ഇടയുന്നു. ക്രൈസിസിനെ തിരിച്ചയക്കേണ്ടി വന്നാൽ ബ്രിസൈസിനെ താൻ കൈയടക്കുമെന്ന് അഗമെമ്നൺ പ്രഖ്യാപിക്കുന്നു. ഇരു ഗ്രീക്കുയോദ്ധാക്കളും തമ്മിലുള്ള വൈരം മൂർച്ഛിക്കുന്നു. ബ്രിസൈസ് നഷ്ടപ്പെട്ടാൽ താൻ യുദ്ധത്തിൽ നിന്നു പിന്മാറി, സ്വദേശത്തേക്കു തിരിച്ചുപോകുമെന്ന് അക്കിലിസ് ഭീഷണി മുഴക്കുന്നു. ക്രൈസീസ് തിരിച്ചല്പിക്കപ്പെടുന്നതോടെ അപ്പോളോ ദേവൻ ശാന്തനാവുന്നു, മഹാമാരി അവസാനിക്കുന്നു. പക്ഷെ ആഗമെമ്നൺ ബലം പ്രയോഗിച്ച് ബ്രിസൈസിനെ കൈക്കലാക്കുന്നു[10]. നിരാശയും അപമാനവും മൂലം വ്യഥിതനായ അക്കിലിസിന്റെ സങ്കടത്തിന് പരിഹാരം കാണാൻ മാതാവ് തെറ്റിസ് സ്യൂസ് ദേവനെ സമീപിക്കുന്നു. ആഗമെമ്നണെ ഒരു പാഠം പഠിപ്പിക്കാമെന്ന് സ്യൂസ് സമ്മതിക്കുന്നു[11]. ഇതേച്ചൊല്ലി ദേവലോകത്ത് അത്താഴസമയത്ത് സ്യൂസും ഹീരയും വാക്ത്തർക്കത്തിലേർപ്പെടുന്നു.[12]

പർവം 2

സ്വപ്നത്തിലൂടെ ആഗമെമ്നണ് സ്യൂസിന്റെ ആദേശം ലഭിക്കുന്നു- ട്രോയ് നഗരത്തെ ആക്രമിച്ചു കീഴടക്കാൻ ഏറ്റവും പറ്റിയ സന്ദർഭമാണിതെന്ന്.[13]. പടത്തലവന്മാർ സമ്മതം മൂളിയെങ്കിലും സാധാരണ പടിയാളികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാനായി യുദ്ധം നിർത്തലാക്കി തിരിച്ചുപോയാക്കാമെന്നായി ആഗമെമ്നൺ.[14] ഗ്രീക്കുസൈന്യത്തെ പ്രകോപിപ്പിക്കുകയായിരുന്നു ആഗമെമ്നണിന്റെ ഉദ്ദേശ്യം. എന്നാൽ ഈ അടവ് പിഴച്ചു. തെർസിറ്റിസ് മുന്നോട്ടു വന്ന് തിരിച്ചുപോക്കുതന്നേയാണ് നല്ലതെന്ന് സമർഥിച്ചു. ട്രോജൻസൈന്യത്തെ തോല്പിച്ചു തുന്നംപാടിക്കുമെന്ന ആഗമെമ്നണ്ന്റെ വീരവാദങ്ങൾ വെറും പൊള്ളയാണെന്നും ഗ്രീക്കു സൈന്യത്തിന് വിജയസാധ്യത തീരെയില്ലെന്നും തെർസ്റ്റിസ് വാദിച്ചു[15].മാത്രമല്ല ആവശ്യത്തിനു പെണ്ണും പണവും നേടിയെടുത്തതുകൊണ്ടാണ് ആഗമെമ്നണ് തിരിച്ചു പോകാൻ ധൃതി എന്നും തെർസ്റ്റിസ് ആരോപിക്കുന്നുണ്ട്. സൈന്യത്തിൽ ഭൂരിപക്ഷം തെർസ്റ്റിസിനോടു യോജിച്ച് തിരിച്ചു പോകാൻ സന്നദ്ധരായി. ഇത്തരുണത്തിൽ ദേവകൾ ഇടപെട്ടു. അഥീനയുടെ പ്രേരണ മൂലം ഒഡീസ്സസ് തെർസിറ്റ്സിനെ ഭർത്സിക്കുകയും വധിക്കുകയും ചെയ്തു.[16] തുടർന്നും യുദ്ധം ചെയ്യണമെന്നും ട്രോയ്നഗരത്തെ ചുട്ടു ചാമ്പലാക്കാതെ, ഗ്രീക്കു സൈന്യം പിന്തിരിയരുതെന്നും ഒഡീസ്സസ് ആഗമെമ്നണേയും ഗ്രീക്കു സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു[17]. ഗ്രീക്കു സൈന്യം ബാലിശമായി പെരുമാറരുതെന്നും വിജയശ്രീലാളിതരായി തിരിച്ചു പോകും വരെ യുദ്ധം ചെയ്യണമെന്നും മടക്കയാത്രയിൽ ഓരോ ഗ്രീക്കു യോദ്ധാവിന്റേയും കൂടെ ഒരു ട്രോജൻ ഭാര്യയും ഉണ്ടായിരിക്കണമെന്നും അനുഭവസമ്പന്നനായ പടത്തലവൻ നെസ്റ്റർ ഉത്തേജിപ്പിച്ചു[18]. സൈന്യ വിഭാഗങ്ങളെ വേണ്ടപോലെ നീരീക്ഷിച്ച് വിന്യസിക്കേണ്ടതുണ്ടെന്ന് നെസ്റ്റർ അഭിപ്രായപ്പെട്ടു. ഗ്രീക്കു സൈന്യവിഭാഗങ്ങളുടേയും അവയുടെ തലവന്മാരുടേയും വിവരണങ്ങൾ ഹോമർ ഇവിടെ നല്കുന്നു.[19] ട്രോജൻ പട്ടാളക്കാമ്പിലേക്ക് സ്യൂസിന്റെ ദൂത ഐറിസ് സന്ദേശവുമായെത്തി.ഗ്രീക്കു പടയുടെ യുദ്ധസന്നാഹങ്ങൾ ദേവദൂത ഹെക്റ്റെ ധരിപ്പിച്ചു. [20] ട്രോജൻ സൈന്യവും തയ്യാറെടുപ്പുകൾ തുടങ്ങി [21]

പർവം 3

യുദ്ധക്കളത്തിൽ മെനിലോസിനെ കണ്ട് പാരിസ് വിരണ്ടുപോവുകയും അണികൾക്കിടയിൽ ഒളിക്കാൻ ശ്രമിക്കയും ചെയ്തു.[22]. ഇതു കണ്ട ഹെക്റ്റർ പാരിസിനെ കണക്കിനു ശകാരിച്ചു [23]. തന്റെ ചെയ്തികൾക്കായി ഗ്രീസും ട്രോയും യുദ്ധം ചെയ്യേണ്ടതില്ലെന്നും, താനും മെനിലോസും തമ്മിൽ ദ്വന്ദ്വയുദ്ധത്തിലേർപ്പെടാമെന്നും വിജയിക്ക് ഹെലനും അവളുടെ സമ്പത്തും അവകാശപ്പെടാമെന്നും പാരിസ് പറയുന്നു[24]. പാരിസിന്റെ ഈ പ്രസ്താവം ഹെക്റ്റർ സേനാനായകർക്കു മുമ്പാകെ അവതരിപ്പിക്കുന്നു. ഇരു പക്ഷക്കാരും ഇത് അംഗീകരിക്കുന്നു.[25]. പത്തുവർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്ന് ഇരു സേനകളും സമാശ്വസിക്കുന്നു.[26] ഹെലൻ പാരിസിന്റെ കുടുംബത്തോടൊപ്പം നഗരമതിലിനപ്പുറത്തു നിന്ന് ഇരു സേനകളേയും വീക്ഷിക്കുന്നു. ഈയവസരത്തിൽ ഗ്രീക്കുസൈന്യത്തിലെ ഓരോ യോദ്ധാവിനേയും ചുണ്ടിക്കാട്ടി, അവരുടെ വിവരങ്ങൾ പ്രിയാം ഹെലനോട് ആരായുന്നു.[27]. സ്യൂസിനുള്ള ബലിയർപ്പിച്ച് ആഗമെമ്നണും പ്രിയാമും ദ്വന്ദ്വയുദ്ധത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും ലംഘനം ഘോരമായ യുദ്ധത്തിൽ കലാശിക്കുമെന്നും ശപഥമെടുക്കുന്നു [28]. ഹെക്റ്ററും ഒഡീസ്സസും ചേർന്ന് ദ്വന്ദ്വയുദ്ധത്തിനു പറ്റിയ സ്ഥലം കണ്ടെത്തി, നിയമങ്ങൾ ഉറപ്പു വരുത്തുന്നു, ആദ്യ നീക്കം ആരുടേത് എന്നത് നറുക്കിട്ടു തീരുമാനിക്കുന്നു. [29]. നറുക്കു വീണത് പാരിസിന്. പാരിസ് തന്റെ ഭാരിച്ച കുന്തമെറിഞ്ഞു, പക്ഷെ, കുന്തമുന ഒടിഞ്ഞതല്ലാതെ മെനിലോസിനെ മുറിവേല്പിക്കാനായില്ല. വാളും കുന്തവുമെടുത്ത് ഇരുവരും പൊരുതി. ഒടുവിൽ മെനിലോസ് പാരിസിനെ കുതിരപ്പുറത്തു നിന്ന് താഴെ വീഴ്ത്തി, ശിരോകവചത്തിൽ മുറുകെ പിടിച്ച് ഗ്രീക്കു സൈന്യം ഇരുന്നിരുന്ന ഭാഗത്തേക്കു വലിച്ചിഴച്ചു. മെനിലോസ് ജയിക്കുമെന്നത് ഉറപ്പായി. ആ നിമിഷം പ്രണയദേവത അഫ്രൊഡൈറ്റി ഇടപെട്ടു. ശിരോകവചം താടിക്കു കീഴെ ഉറപ്പിച്ചിരുന്നു തുകൽപ്പട്ട മുറിഞ്ഞുപോയി, മെനിലോസിന്റെ കൈയിൽ ശിരോകവചം മാത്രം ശേഷിച്ചു.[30]. കുന്തവുമായി മെനിലോസ് മുന്നോട്ടാഞ്ഞെങ്കിലും പാരിസിനെ പൊക്കിയെടുത്ത് അഫ്രൊഡൈറ്റി ഹെലന്റെ കിടപ്പുമുറിയിൽ എത്തിച്ചു.[31]. പാരിസിന് മെനിലോസിനെ നേർക്കുനേരെ നിന്ന് ജയിക്കാനാവില്ലെന്ന് ഹെലനും[32] അതല്ല ഇനിയൊരവസരം കിട്ടിയാൽ ജയം തന്റേതായിരിക്കുമെന്ന് പാരിസും[33] വാദിക്കുന്നു. പാരിസ് പടക്കളത്തിൽ നിന്ന് ഓടിയൊളിച്ചതിനാൽ വിജയം മെനിലോസിന്റേതാണെന്നും കരാറനുസരിച്ച് ഹെലനും അവളുടെ സമ്പത്തും മെനിലോസിന് അവകാശപ്പെട്ടതാണെന്നും ആഗമെമ്നൺ പ്രഖ്യാപിക്കുന്നു.[34]

പർവം 4

ദേവലോകത്ത് സ്യൂസിന്റെ അധ്യക്ഷതയിൽ യോഗം കൂടി[35]. ദ്വന്ദ്വയുദ്ധത്തിന്റെ കരാറനുസരിച്ച് മെനിലോസ് ഹെലനെയും കൊണ്ട് തിരിച്ചു പോവും, ട്രോജൻജനത സമാധാനപരമായി ഇതംഗീകരിക്കയും ചെയ്യും. എന്നാൽ ഇതനുവദിക്കരുതെന്ന് ദേവഗണങ്ങൾ നിശ്ചയിച്ചു.[36]. അഥീന ട്രോജൻ സൈനികൻ പന്ഡോറസിനെ പ്രലോഭിപ്പിച്ചു- പന്ഡോറാസ് മെനിലോസിനെ ഒളിയമ്പെയ്തുകൊന്നാൽ പാരിസ് അത്യന്തം സന്തുഷ്ടനാകുമെന്നും സമ്പത്തും സ്ഥാനമാനങ്ങളും പാരിതോഷികമായി ലഭിക്കുമെന്നും ഒക്കെയുള്ള തോന്നലുകൾ അവനിലുണർത്തി.[37]. പക്ഷെ പന്ഡോറസിന് മെനിലോസിനെ കൊല്ലാനായില്ല, പരിക്കേല്പിക്കാനേ ആയുള്ളു. [38]. കരാറു ലംഘനം നടന്നതോടെ യുദ്ധം പുനരാരംഭിക്കാൻ ഇരു പക്ഷക്കാരും ഒരുങ്ങി. ആഗമെമ്നൺ പടത്തലവന്മാരേയും പടയാളികളേയും ഉത്തേജിപ്പിക്കാൻ ശ്രമിച്ചു [39]. ആർത്തിരമ്പുന്ന കടൽ പോലെ ഗ്രീക്കു സൈന്യം ഒറ്റക്കെട്ടായി മുന്നോട്ടു കുതിച്ചു. [40]. ഗ്രീക്കു സൈന്യത്തോളം സുഘടിതമായിരുന്നില്ല ട്രോജൻ സൈന്യം[41]. അജയ്യനായ ഗ്രീക്കു യോദ്ധാവ് അക്കിലിസിന്റെ അസാന്നിധ്യം തങ്ങൾക്ക് അനുകൂലമായി ഭവിക്കുമെന്ന് ട്രോജൻ സൈന്യം കണക്കുകൂട്ടി. ഇരു പക്ഷക്കാരും തമ്മിൽ ഘോരയുദ്ധം നടന്നു, ഇരു പക്ഷത്തും കനത്ത ആൾനാശം സംഭവിച്ചു[42]

പർവം 5

ഗ്രീക്കു പക്ഷത്തിൽപ്പെട്ട ഡയോമിഡസ് അഥീനയുടെ രക്ഷാവലയത്തിൽ യുദ്ധക്കളത്തിലിറങ്ങുന്നു. ഡയോമിഡെസിന്റെ വീരപരാക്രമങ്ങൾ ട്രോജൻ പടയെ അത്ഭുതപ്പെടുത്തുന്നു.[43]. ട്രോജൻ പടയാളി പൻഡോറാസുമായുള്ള ഏറ്റുമുട്ടലിൽ തുടക്കത്തിൽ ഡയോമിഡസിന് പരിക്കേൽക്കുന്നുവെങ്കിലും, പിന്നീട് അയാൾ പൻഡോറാസിനെ വധിക്കുന്നു. മറ്റൊരു ട്രോജൻ പടയാളി ഏനിയസിനെ മാരകമായി പരിക്കേല്പിക്കുകയും ചെയ്യുന്നു. തക്കസമയത്ത് അഫ്രോഡൈറ്റി ഇടപെട്ടിവല്ലായിരുന്നെങ്കിൽ ഏനിയാസ് മരിച്ചു വീണേനെ.[44]. അഫ്രോഡൈറ്റിയേയും ഡയോമിഡെസ് മുറിവേല്പിക്കുന്നു കൂടാതെ യുദ്ധക്കളം അഫ്രോഡൈറ്റിക്കു യോജിച്ച ഇടമല്ലെന്ന് പരിഹസിക്കുകയും ചെയ്യുന്നു.[45]. പിന്നീട് ഹെക്റ്ററുടെ സഹായത്തിനായി അറീസും , ഏനിയാസിന്റെ സഹായത്തിനായി അപ്പോളോയും യുദ്ധക്കളത്തിലിറങ്ങുന്നു. ഏനിയാസിനെ അപായപ്പെടുത്താൻ ഡയോമിഡെസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അപ്പോളോ ഏനിയാസിന്റെ രക്ഷക്കെത്തുന്നു.[46]. ഇതിനു പകരമെന്നമട്ടിൽ അഥീനയും ഹീരയും ഗ്രീക്കു പക്ഷത്തിറങ്ങുന്നു. യുദ്ധം ഗ്രീക്കു- ട്രോജൻ പടകൾ തമ്മിൽ എന്ന സിഥിതിയിൽ നിന്ന് ദേവന്മാർ തമ്മിൽ എന്ന നിലയിലേക്കു മാറിയതായി അഫ്രോഡൈറ്റി സങ്കടമുണർത്തിക്കുന്നു,[47]. ദേവന്മാരെ ബുദ്ധിമുട്ടിക്കാൻ മനുഷ്യർ സമർഥരാണെന്നും, മനുഷ്യരെച്ചൊല്ലി ദേവന്മാർക്കിടയിൽ അന്തശ്ചിദ്രം ഉണ്ടായ കഥകൾ ഏറെേയാണെന്നും ഡയോൺ പ്രസ്താവിക്കുന്നു [48]. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ മെനിലോസും ഹെക്റ്ററും അജാക്സുമൊക്കെ പടക്കളത്തിലിറങ്ങുന്നു. അഥീനയുടെ സഹായത്തോടെ ഡയോമിഡെസ് അറീസിനെ പരിക്കേല്പിക്കുന്നു.[49]. പരാതിയുമായി സ്യൂസിനെ സമീപിച്ച അറീസിനേയും മനുഷ്യർക്കിടയിൽ കലഹം വിതക്കുന്ന എല്ലാ ദേവന്മാരേയും സ്യൂസ് കഠിനമായി ശകാരിക്കുന്നു[50]

പർവം 6

ദേവദേവികൾ തത്കാലത്തേക്ക് യുദ്ധഭൂമിയിൽ നിന്നു വിട്ടു നിന്നെങ്കിലും, മനുഷ്യർ യുദ്ധം തുടർന്നു[51]. ഡയോമിഡെസ്, അജാക്സ്,ഒഡീസ്സസ്, മെനിലോസ്, ആഗമെംനൺ എന്നിവരൊക്കെ രംഗത്തിറങ്ങി. [52] . ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ അഥീനയുടെ കടാക്ഷം അത്യാവശ്യമാണെന്നു കണ്ട് ഹെക്റ്റർ അല്പനേരത്തേക്ക് യുദ്ധവിരാമം പ്രഖ്യാപിക്കുന്നു[53]. ഈ വേളയിൽ ഡയോമിഡെസ് ട്രോജൻ പടയാളി ഗ്ലൗകസുമായി കണ്ടുമുട്ടുകയും തങ്ങളുടെ പൂർവികർ സുഹൃത്തുക്കളായിരുന്നെന്ന് കണ്ടെത്തുകയും സൗഹൃദസൂചകമായി പരസ്പരം പടച്ചട്ടകൾ കൈമാറുകയും ചെയ്യുന്നു. [54].

കൊട്ടാരത്തിൽ തിരിച്ചെത്തിയ ഹെക്റ്റർ അമ്മയോട്, മറ്റു സ്ത്രീകളെയെല്ലാം സംഘടിപ്പിച്ച് അഥീനയുടെ ദേവാലയത്തിൽ ചെന്ന് ദേവിയെ പ്രസാദിപ്പിക്കുവാൻ പൂജയും വഴിപാടുകളും നടത്താൻ ആവശ്യപ്പെടുന്നു. എന്നാൽ അഥീന പൂജ സ്വീകരിക്കാൻ വിസമ്മതിക്കുന്നു[55] യുദ്ധരംഗത്തു നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്ന പാരിസിനെത്തേടി ഹെക്റ്റർ അന്തഃപുരത്തിലെത്തുന്നു. അവിടെ ഹെലനോടൊപ്പം സമയം ചെലവഴിക്കുന്ന പാകിസിനെ, പുരുഷസഹജമായ വീറും വാശിയുമില്ലാത്തവനെന്ന് കഠിനമായി അധിക്ഷേപിക്കുന്നു[56]. പാരിസിന്റെ നിഷ്ക്രിയതയിൽ ഹെലനും ഏറെ വിഷണ്ണയാവുന്നു[57]

യുദ്ധരംഗത്തേക്ക് തിരച്ചുപോകുംവഴി ഹെക്റ്റർ സ്വന്തം പത്നി അന്ഡ്രോമാകിയേയും കൈക്കുഞ്ഞായ പുത്രൻ അസ്റ്റ്യാനക്സിനേയും കണ്ടുമുട്ടുന്നു. മറ്റാരോ ചെയ്ത അപരാധത്തിന് സ്വയം ബലിയാകരുതെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും പത്നി കേണപേക്ഷിക്കുന്നു[58]. പക്ഷെ രാജ്യത്തിനും രാജാവിനും വേണ്ടി താനീ യുദ്ധത്തിൽ പങ്കെടുത്തേ തീരുവെന്ന് ഹെക്റ്റർ മറുപടി നല്കുന്നു. മാത്രമല്ല ട്രോയ് നഗരം തകർന്നടിയുന്നതും ഹെകൂബയും അന്ഡ്രോമകിയും ഗ്രീക്കുകാരുടെ ദാസ്യവൃത്തി ചെയ്യുന്നതും തനിക്കു കാണാനാകുന്നുണ്ടെന്ന് കൂടി ഹെക്റ്റർ പ്രവചിക്കുന്നു.[59].കുഞ്ഞിനെ താലോലിച്ചശേഷം ഹെക്റ്റർ യാത്രയാവുന്നു. ഹെക്റററെ ഇനി ജീവനോടെ കാണാനാകില്ലെന്ന ദുശ്ചിന്തയോടെ അന്ഡ്രോമാകി കൊട്ടാരത്തിലേക്കു മടങ്ങുന്നു.

ഹെക്റ്റർ കൊട്ടാരവളപ്പിൽനിന്ന് പുറത്തെത്തുമ്പോഴേക്കും പാരിസും ഹെക്റ്ററോടൊപ്പം ചേരുന്നു[60]. വീരനെങ്കിലും യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്ന പാരിസിനെ ട്രോജൻയോദ്ധാക്കൾ പരിഹസിക്കയും പുച്ഛിക്കയും ചെയ്യുന്നുണ്ടെന്നും എന്നാൽ താമസിയാതെ ഗ്രീക്കുകാരരുടെ മേൽ വിജയം സ്ഥാപിക്കാനാവുമെന്നും ഹെക്റ്റർ പറയുന്നു [61]

പർവം 7

ഹെക്റ്ററും പാരിസും തിരിച്ചെത്തിയതോടെ യുദ്ധം പുനരാരംഭിക്കുന്നു. ട്രോജൻപടയെ ജയിപ്പിക്കാനായി അപ്പോളോയും ഗ്രീക്കുകാരുടെ രക്ഷക്കായി അഥീനയും ഉത്സുകരാണെങ്കിലും അന്നത്തെ യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കാൻ ഇരുവരും തയ്യാറാവുന്നു.[62]. ഇതിന്റെ ഫലമായി ഹെക്റ്റർ ദ്വന്ദ്വയുദ്ധത്തിനായി മികച്ച ഗ്രീക്കു സൈനികനെ വെല്ലുവിളിക്കുന്നു.[63]. മെനിലോസ് മത്സരത്തിന് തയ്യാറായെങ്കിലും [64] ഹെക്റ്ററുടെ അസാമാന്യ ശക്തിക്കുമുന്നിൽ മെനിലോസിന് പിടിച്ചു നില്ക്കാനാവില്ലെന്നറിയാവുന്ന അഗമെംനൺ അയാളെ തടയുന്നു.[65]. നെസ്റ്ററുടെ പ്രകോപനം മൂലം അഗമെമ്നണടക്കം പലരും മുന്നോട്ടു വരുന്നു [66]. ഇക്കൂട്ടത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ അജാക്സ് തിരഞ്ഞെടുക്കപ്പെടുന്നു.[67]. ഇരുവരും തമ്മിൽ പൊരിഞ്ഞ സംഘട്ടനം നടന്നു. [68]. ഇത് ഇരുവർക്കും അപായകരമായേ ഭവിക്കൂ എന്നറിഞ്ഞ സ്യൂസിന്റെ ആദേശപ്രകാരം ഇരുവശത്തേയും വയോവൃദ്ധർ ഇടപെട്ട് ഇരുട്ടു വീഴാൻ തുടങ്ങിയതു കണക്കിലെടുത്ത് മത്സരം നിർത്തിവെപ്പിക്കുന്നു.[69]. മത്സരാർഥികൾ പര്സപരം സമ്മാനങ്ങൾ കൈമാറി പിരിയുന്നു.[70].

തമ്പിൽ തിരിച്ചെത്തിയ ഗ്രീക്കു സൈന്യത്തലവന്മാരുമായി നെസ്റ്റർ കൂടിയാലോചന നടത്തുന്നു. മരിച്ചു വീണ ഗ്രീക്കു പടയാളികളുടെ അന്ത്യോപചാരം നടത്താനായി യുദ്ധവിരാമം ആവശ്യപ്പെടണമെന്നും ആ സമയം മുതലെടുത്ത് ഗ്രീക്കു താവളത്തിനു ചുറ്റും സുരക്ഷാവേലി കെട്ടേണ്ടതുണ്ടെന്നും ഉപദേശിക്കുന്നു[71]. ട്രോജൻ പട്ടാളക്കാമ്പിലും കൊണ്ടുപിടിച്ച ആലോചനകൾ നടക്കുന്നു. മരിച്ചവരുടെ അന്ത്യക്രിയകൾ ചെയ്യാൻ അവർക്കും സമയം വേണം. ഇത്തരുണത്തിൽ ഹെലനെ ഗ്രീക്കുകാർക്ക് തിരിച്ചു നല്കി, യുദ്ധം അവസാനിപ്പിക്കുകയാണ് എന്തു കൊണ്ടും നല്ലതെന്ന വയോവൃദ്ധൻ ആന്റ്നോറിന്റെ അഭിപ്രായത്തെ [72] പാരിസ് ശക്തിയായി നിരാകരിക്കുന്നു. ഹെലനു പകരമായി അനേകമിരട്ടി യുദ്ധമുതൽ നല്കാമെന്നായിരുന്നു പാരിസിന്റെ വാദം[73]. പ്രിയാമും ഈ വാദത്തെ ശരിവെച്ചു.[74] പക്ഷെ പിറ്റേന്ന് പ്രസ്താവം പരിഗണനക്കു വെച്ചപ്പോൾ അത് ഗ്രീക്കു പക്ഷത്തിന് സ്വീകാര്യമായിരുന്നില്ല.[75]. യുദ്ധത്തിൽ മരിച്ചു വീണ പടയാളികളുടെ ശവദാഹക്രിയകൾ നടത്താനായി തത്കാലം യുദ്ധനിരാമം തുടർന്നു. [76]

ഗ്രീക്കു പക്ഷം തങ്ങളുടെ താവളത്തിനു ചുറ്റും മതില്കെട്ട് ഉയർത്തി, അതിനുചുറ്റും ആഴവും വീതിയുമുള്ള കിടങ്ങും നിർമിച്ചു. [77]. ഈ പ്രവൃത്തി വീക്ഷിച്ചുകൊണ്ടിരുന്ന സ്യൂസും മറ്റു ദേവന്മാരും ഇത് തങ്ങൾക്കുള്ള വെല്ലുവിളിയായി വ്യാഖ്യാനിച്ചു[78] . ഈ മതില്ക്കെട്ട് താമസിയാതെ തകർത്തു തരിപ്പണമാക്കുമെന്ന് പൊസൈഡോണും സ്യൂസും തീരുമാനിച്ചു. [79]. ഒരു വലിയ കാര്യം സാധിച്ചെടുത്ത സംതൃപ്തിയോടെ ഗ്രീക്കു പക്ഷം ആ രാത്രി ആഘോഷപൂർവം കൊണ്ടാടി.[80].

പർവം 8

ദേവസദസ്സിൽ സ്യൂസ് എല്ലാ ദേവന്മാർക്കും താക്കീതു നല്കുന്നു. ആരും ഗ്രീക്ക-ട്രോജൻ യുദ്ധത്തിൽ ഇടങ്കോലിടരുത്. അഥവാ അങ്ങനെ സംഭവിച്ചാൽ കടുത്ത ശിക്ഷയാവും ഫലം.[81]. അനന്തരം സ്യൂസ് ട്രോയിയിലെ ഐഡ പർവതനിരകളിലേക്ക് യാത്രയായി. അവിടിരുന്ന് താഴെ ട്രോയ് നഗരത്തേയും കടൽതീരത്ത് തമ്പടിച്ചിരുന്ന ഗ്രീക്കു പടയേയും അവരുടെ കപ്പലുകളേയും വീക്ഷിച്ചു. [82].ഇരു കൂട്ടരും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരം മധ്യാഹ്നത്തോടടുത്തപ്പോൾ സ്യൂസ് തന്റെ തുലാസ് പുറത്തെടുത്തു. അന്നത്തെ യുദ്ധത്തിൽ ഗ്രീക്കുക്കാരുടെ വിധി ഭൂമിയോളം താഴ്ന്നും ട്രോജൻ സൈന്യത്തിന്റേത് സ്വർഗലോകത്തോളം ഉയർന്നും നില്ക്കുന്നതായി സ്യൂസ് കണ്ടു.[83]. ഘോരയുദ്ധം നടന്നു. ഗ്രീക്കുസൈന്യത്തിന് തുടരെത്തുടരെ പരാജയം സംഭവിച്ചു. ഗ്രീക്കു കപ്പലുകൾ കത്തിച്ച് അവരെ നിശ്ശേഷം പരാജയപ്പടുത്തിയേ താനടങ്ങൂ എന്ന് ഹെക്റ്റർ പ്രഖ്യാപിച്ചു. [84]. ഗത്യന്തരമില്ലാതെ ഗ്രീക്കു സൈന്യം തങ്ങളുടെ കാമ്പിനുള്ളിലേക്ക് പിന്മാറുന്നു[85] . ഗ്രീക്കു സൈന്യത്തിന്റെ പരിതാപകരമായ നില ഹീരയേയും അഥീനയേയും അസ്വസ്ഥരാക്കുന്നു. ഇരുവരും യുദ്ധത്തിൽ ഇടപെടാൻ തയ്യാറാകുന്നത് ഐഡ ശിഖരത്തിലിരിക്കുന്ന സ്യൂസ് അറിയുന്നു. അവരെ കർശനമായി തടയുന്നു.[86] ഹെക്റ്ററുടെ പട ഗ്രീക്കു കാമ്പിനു ചുറ്റും തീക്കുണ്ഡങ്ങൾ തീർത്ത് നേരം വെളുക്കാനായി കാത്തിരുന്നു{{[87].

__SUB_LEVEL_SECTION_23__

ശേഷം കഥ

ഹെക്റ്ററുടെ മരണത്തോടെ ഇലിയഡ് അവസാനിക്കുന്നു. അക്കിലിസിന്റെ മരണത്തേയോ ട്രോയുടെ പതനത്തേയോ പറ്റി ഹോമർ വിവരിക്കുന്നില്ല. ഇലിയഡിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീസ്സി പിന്നേയുംപത്തു വർഷങ്ങൾക്കു ശേഷമുളള കഥയാണ്. കഥാനായകൻ ഒഡീസ്സസും, പ്രമേയം ഒഡീസ്സസിന്റെ സാഹസികയാത്രകളുമാണ്. ഹെലൻ മെനിലോസിന്റെ പത്നിയായി കുടുംബജീവിതം നടത്തുന്നതായി വിവരണമുണ്ട്[245]. തന്റെ സാഹസികയാത്രകൾക്കിടയിൽ പരലോകവാതിൽക്കലെത്തിയ ഒഡീസ്സസ് അവിടെവെച്ച് ആഗമെമമ്നൺ, അജാക്സ്, അക്കിലിസ്, കസാൻഡ്ര എന്നീ പ്രേതാത്മക്കളെ കണ്ടതായി ഹോമർ വിവരിക്കുന്നു.[246]. ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കുനാടകരംഗം സജീവമായ കാലഘട്ടത്തിൽ നാടകകൃത്തുക്കൾ സ്വന്തം ഭാവനാവിലാസമനുസരിച്ച് കഥകൾ മെനഞ്ഞെടുത്തു. ആഗമെമ്നണിന്റെ ഭാഗധേയങ്ങൾ എസ്കിലസ് തന്റെ ആഗമെംനൺ എന്ന നാടകത്തിൽ സങ്കല്പിച്ചെടുക്കുന്നു. അകിലിസിനെ കേന്ദ്രകഥാപാത്രമാക്കി എസ്കിലസ് എഴുതിയ മൂന്നു നാടകങ്ങൾ ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു. അജാക്സിന്റെ ആത്മഹത്യയാണ് സോഫോക്ലിസിന്റെ അജാക്സ് എന്ന ദുരന്തനാടകത്തിലെ പ്രമേയം. ട്രോജൻകുതിരയേയും ട്രോയ് നഗരത്തിന്റെ പതനത്തേയും പറ്റി വിശദമായി വിവരിക്കപ്പെടുന്നത് വേർജിലിന്റെ അനിയഡിലാണ്. ട്രോയ്നഗരത്തിന്റെ പതനത്തിനുശേഷം ട്രോജൻ രാജവനിതകൾക്ക് എന്തു സംഭവിച്ചിരിക്കുമെന്ന് ട്രോജൻ വനിതകൾ, ഹെകൂബ, ആൻഡ്രോമാഷെ എന്നീ ദുരന്തനാടകങ്ങളിൽ യൂറിപ്പിഡിസ് വിഭാവനം ചെയ്യുന്നു.

അവലംബം

  1. ഇഡിത് ഹാമിൽ ട്ടൺ (1969). മൈഥോളജി. ലിറ്റിൽ , ബ്രൌൺ & കോ.
  2. "ഗ്രീക്ക് സംസ്കാരത്തിലെ വീരന്മാർ എന്ന ആശയം". Athome.harvard.edu. ശേഖരിച്ചത്: 2010-04-18.
  3. "Heroes and the Homeric Iliad". Uh.edu. ശേഖരിച്ചത്: 2010-04-18.
  4. http://www.jstor.org/pss/1215546
  5. Homer. The Iliad, Richmond Lattimore, translator. Chicago: University of Chicago Press (1951). 1.13.
  6. Homer. The Iliad, Richmond Lattimore, translator. Chicago: University of Chicago Press (1951). 1.122.
  7. Barter, p. 10-14.
  8. Barter, p. 16.
  9. Iliad, p. BookI lines 460-484.
  10. Iliad, p. Book I lines 405-434.
  11. Iliad, p. Book I Lines 624-670.
  12. Iliad, p. Book I Lines 675-715.
  13. Iliad, p. Book II lines 20-45.
  14. Iliad, p. Book II lines 141-175.
  15. Iliad, p. Book II lines 265-304.
  16. Iliad, p. Book II lines 306-345.
  17. Iliad, p. Book II 350-411.
  18. Iliad, p. Book II lines 415-454.
  19. Iliad, p. Book II lines 595-986.
  20. Iliad, p. Book II lines 987-1013.
  21. Iliad, p. Book II lines 1016-1110.
  22. Iliad, p. Book III lines 36-45.
  23. Iliad, p. Book III lines 46-71.
  24. Iliad, p. Book III lines 84-95.
  25. Iliad, p. Book III lines 108-120.
  26. Iliad, p. Book lines 141-145.
  27. Iliad, p. Book III lines 205.
  28. Iliad, p. Book II lines 345-364, 375-386.
  29. Iliad, p. Book III lines 390-398.
  30. Iliad, p. Book III lines 454-460.
  31. Iliad, p. Book III lines 464-470.
  32. Iliad, p. Book III lines524-535.
  33. Iliad, p. Book II lines 516-547.
  34. Iliad, p. Book III lines 558-564.
  35. Iliad, p. Book IV lines 1-10.
  36. Iliad, p. Book IV lines 70-84.
  37. Iliad, p. Book IV lines 115-129.
  38. Iliad, p. Book IV lines 171-186.
  39. Iliad, p. Book Iv lines 298-370.
  40. Iliad, p. Book IV lines 535-547.
  41. Iliad, p. Book IV lines 548-563.
  42. Iliad, p. Book IV lines 565-690.
  43. Iliad, p. BookV lines 101-146.
  44. Iliad, p. Book V lines368-384.
  45. Iliad, p. Book V lines 425-430.
  46. ILiad, p. Book V lines 538-542.
  47. Iliad, p. Book V lines 468-70.
  48. Iliad, p. Book V lines 471=516.
  49. Iliad, p. Book V lines 1065-1080.
  50. Iliad, p. BookV lines 1111-1124.
  51. Iliad, p. Book VI lines 1-2.
  52. Iliad, p. Book VI lines6-55.
  53. Iliad, p. Book VI lines 120-=150.
  54. Iliad, p. BookVI Lines 184-310.
  55. Iliad, p. Book IV lines 388.
  56. Iliad, p. BookVI Lines 420-430.
  57. Iliad, p. Book VI lines 448-465.
  58. Iliad, p. Book VI Lines494-504.
  59. Iliad, p. Book VI lines 563-596.
  60. Iliad, p. Book VI lines 641-655.
  61. Iliad, p. Book VI lines 664- 674.
  62. Iliad, p. Book VII lines 35-58.
  63. Iliad, p. Book VII lines 59-75, 96-100.
  64. Iliad, p. Book VII 124-135.
  65. Iliad, p. Book VII Lines 140-160.
  66. Iliad, p. Book VII Lines 212-222.
  67. Iliad, p. Book VII lines 224-240.
  68. Iliad, p. Book VII Lines 316-351.
  69. Iliad, p. Book VII Lines 352-371.
  70. Iliad, p. Book VII Lines 386-390.
  71. Iliad, p. Book VII Lines 428-437.
  72. Iliad, p. Book VII Lines 439-449.
  73. Iliad, p. Book VII Lines 451-460.
  74. Iliad, p. Book VII Lines 463-476.
  75. Iliad, p. Book VII lines 500-514.
  76. Iliad, p. Book VII lines 526-539.
  77. Iliad, p. Book VII, Lines 540-550.
  78. Iliad, p. Book VII Lines 553-563.
  79. Iliad, p. Book VII, Lines 564-575.
  80. Iliad, p. Book VII Lines 577-600.
  81. Iliad, p. Book VIII Lines 5-31.
  82. Iliad, p. Book VIII Lines 63-64.
  83. Iliad, p. Book VIII Lines 84-91.
  84. Iliad, p. Book VIII Lines 217-231.
  85. Iliad, p. Book VIII Lines 429-434.
  86. Iliad, p. Book VIII Lines 480-533.
  87. Iliad, p. Book VIII Lines 678-692.
  88. Iliad, p. Book IX Lines 19-33.
  89. Iliad, p. Book VIII Lines 37-57.
  90. Iliad, p. Book IX Lines 61-92.
  91. Iliad, p. Book IX Lines125-135.
  92. Iliad, p. Book IX Lines 136-195.
  93. Iliad, p. Book IX Lines 200-205.
  94. Iliad, p. Book IX Lines 245-275.
  95. Iliad, p. Book IX Lines 449-533.
  96. Iliad, p. Book IX Lines842-862.
  97. Iliad, p. Book IX Lines 868-882.
  98. Iliad, p. Book IX Lines 883-887.
  99. Iliad, p. Book X Lines 1-20.
  100. Iliad, p. Book X Lines 30-40.
  101. Iliad, p. Book X Lines 209-225.
  102. Iliad, p. Book X Lines235-250.
  103. Iliad, p. Book X Lines 280-294.
  104. Iliad, p. Book X Lines 321-349.
  105. Iliad, p. Book X Lines 370-400.
  106. Iliad, p. Book X Lines 405-.
  107. Iliad, p. Book X Lines 502-526.
  108. Iliad, p. Book X Lines 535-539.
  109. Iliad, p. Book X Lines 575-606.
  110. Iliad, p. Book X Lines 638-651.
  111. Iliad, p. Book XI Lines 15-21.
  112. Iliad, p. Book XI Lines 65-79.
  113. Iliad, p. Book XI Lines180-190;205-212.
  114. Iliad, p. Book XI Lines224-227.
  115. Iliad, p. Book XI Lines 314-324.
  116. Iliad, p. Book XI Lines 369-373.
  117. Iliad, p. Book XI Lines 451-460;574-595.
  118. Iliad, p. Book XI Lines 727-750.
  119. Iliad, p. Book XI Lines796-1042.
  120. Iliad, p. Book XII Lines61-73.
  121. Iliad, p. Book XII Lines 96-140.
  122. Iliad, p. Book XII Lines 251-272.
  123. Iliad, p. Book XII Lines 276-298.
  124. Iliad, p. Book XII Lines 475-478.
  125. Iliad, p. Book XII Lines 541-555.
  126. Iliad, p. Book XIII,Lines 1-5.
  127. Iliad, p. Book XIII,Lines 10-11.
  128. Iliad, p. Book XIII,Lines 175-191.
  129. Iliad, p. Book XIII,Lines 19-20;54-150.
  130. Iliad, p. Book XIII,Lines 285-290.
  131. Iliad, p. Book XIII,Lines 453-462.
  132. Iliad, p. Book XIII,Lines 1020-1058.
  133. Iliad, p. Book XIV Lines 1-35.
  134. Iliad, p. Book XIV Lines 76-98,124-129.
  135. Iliad, p. Book XIV Lines100-122.
  136. Iliad, p. Book XIV Lines 186-192.
  137. Iliad, p. Book XIV Lines 201-266.
  138. Iliad, p. Book XIV Lines 434-439.
  139. Iliad, p. Book XIV Lines 474-491.
  140. Iliad, p. Book XIV Lines 492-532.
  141. Iliad, p. Book XIV Lines 630-645.
  142. Iliad, p. Book XV Lines5-15.
  143. Iliad, p. Book XV Lines 18-45.
  144. Iliad, p. Book XV Lines 47-61.
  145. Iliad, p. Book XV Lines 71-98.
  146. Iliad, p. Book XV Lines 100-185.
  147. Iliad, p. Book XV Lines 228-274.
  148. Iliad, p. Book XV Lines 295-340.
  149. Iliad, p. Book XV Lines 375-407.
  150. Iliad, p. Book XV Lines 422-430.
  151. Iliad, p. Book XV Lines489-505.
  152. Iliad, p. Book XV Lines 930-946.
  153. Iliad, p. Book XVI Lines 2-23.
  154. Iliad, p. Book XVI Lines 46-59.
  155. Iliad, p. Book XVI Lines 75-130.
  156. Iliad, p. Book XVI Lines.
  157. Iliad, p. Book XVI Lines 347-353.
  158. Iliad, p. Book XVI Lines 494-526.
  159. Iliad, p. Book XVI Lines527-542.
  160. Iliad, p. Book XVI Lines 598-615.
  161. Iliad, p. Book XVI Lines 854-880.
  162. Iliad, p. Book XVI Lines 993-1010.
  163. Iliad, p. Book XVI Lines 1011-1016.
  164. Iliad, p. Book XVI Lines 1027-1035.
  165. Iliad, p. Book XVI Lines 1058-1075.
  166. Iliad, p. Book XVI Lines 1076-1081.
  167. Iliad, p. Book XVII Lines 1-9.
  168. Iliad, p. Book XVII Lines 55-70.
  169. Iliad, p. Book XVII Lines 107-126.
  170. Iliad, p. Book XVII Lines 170-203.
  171. Iliad, p. Book XVII Lines 221-239.
  172. Iliad, p. Book XVII Lines240-259.
  173. Iliad, p. Book XVII Lines310-487.
  174. Iliad, p. Book XVII Lines 486-87.
  175. Iliad, p. Book XVII Lines 825-845.
  176. Iliad, p. Book XVII Lines 861-916.
  177. Iliad, p. Book XVIII Lines 20-25.
  178. Iliad, p. Book XVIII Lines 41-61.
  179. Iliad, p. Book XVIII Lines 86-96.
  180. Iliad, p. Book XVIII Lines 117-119.
  181. Iliad, p. Book XVIII Lines 120-122.
  182. Iliad, p. Book XVIII Lines 159-60.
  183. Iliad, p. Book XVIII Lines 161-171.
  184. Iliad, p. Book XVIII Lines 219-225.
  185. Iliad, p. Book XVIII Lines 267-285.
  186. Iliad, p. Book XVIII Lines 286-293.
  187. Iliad, p. Book XVIII Lines 316-354.
  188. Iliad, p. Book XVIII Lines 396-446.
  189. Iliad, p. Book XVIII Lines 760-763.
  190. Iliad, p. Book XIX, Lines 13-18.
  191. Iliad, p. Book XIX, Lines.
  192. Iliad, p. Book XIX, Lines 100-110.
  193. Iliad, p. Book XIX, Lines 190-222.
  194. Iliad, p. Book XIX, Lines270-282.
  195. Iliad, p. Book XIX, Lines 309-319.
  196. Iliad, p. Book XIX, Lines 326-333.
  197. Iliad, p. Book XIX, Lines 440-484.
  198. Iliad, p. Book XIX, Lines 480-490.
  199. Iliad, p. Book XIX, Lines 495-507.
  200. Iliad, p. Book XIX, Lines510-=516.
  201. Iliad, p. Book XX, Lines 5-20.
  202. Iliad, p. Book XX, Lines 30-42.
  203. Iliad, p. Book XX, Lines 44-95.
  204. Iliad, p. Book XX, Lines 95-98.
  205. Iliad, p. Book XX, Lines 393-398.
  206. Iliad, p. Book XX, Lines 513-522.
  207. Iliad, p. Book XX, Lines 552-559.
  208. Iliad, p. Book XX, Lines 620-639.
  209. Iliad, p. Book XXI Lines 146-150.
  210. Iliad, p. Book XXI Lines 290-355.
  211. Iliad, p. Book XXI Lines 425-449.
  212. Iliad, p. Book XXI Lines 649-668.
  213. Iliad, p. Book XXI Lines738-746.
  214. Iliad, p. Book XXI Lines 747-754.
  215. Iliad, p. Book XXII Lines 4-8.
  216. Iliad, p. Book XXII Lines 46-116.
  217. Iliad, p. Book XXII Lines 121-165.
  218. Iliad, p. Book XXII Lines 180-207.
  219. Iliad, p. Book XXII Lines 260-265.
  220. Iliad, p. Book XXII Lines281-305.
  221. Iliad, p. Book XXII Lines 316-336.
  222. Iliad, p. Book XXII Lines 418-426.
  223. Iliad, p. Book XXII Lines 430-440.
  224. Iliad, p. Book XXII Lines 485-495.
  225. Iliad, p. Book XXII Lines 499-636.
  226. Iliad, p. Book XXIII Lines 18-27.
  227. Iliad, p. Book XXIII Lines 35-41.
  228. Iliad, p. Book XXIII Lines 151-222.
  229. Iliad, p. Book XXIII Lines 306-316.
  230. Iliad, p. Book XXIII Lines 322-1099.
  231. Iliad, p. Book XXIV Lines 15-24.
  232. Iliad, p. Book XXIV Lines 30-103.
  233. Iliad, p. Book XXIV Lines 183-185.
  234. Iliad, p. Book XXIV Lines 219-241.
  235. Iliad, p. Book XXIV Lines 292-304.
  236. Iliad, p. Book XXIV Lines556-566.
  237. Iliad, p. Book XXIV Lines 600-697.
  238. Iliad, p. Book XXIV Lines7735-740.
  239. Iliad, p. Book XXIV Lines 786-830.
  240. Iliad, p. Book XXIV Lines 817-835.
  241. Iliad, p. Book XXIV Lines 843-850.
  242. Iliad, p. Book XXIV Lines 884-894.
  243. Iliad, p. Book XXIV Lines 917-987.
  244. Iliad, p. Book XXIV Lines 998-1022.
  245. Odyssey, p. 50-51 BookIV.
  246. Odyssey, p. 152, BookXI.


ഗ്രന്ഥസൂചിക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.