വഞ്ചിപ്പാട്ട്
ചരിത്രം
ഒരിക്കൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ മഹാരാജാവ്, വൈക്കം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ രാമപുരത്തുവാര്യരെയും കൂട്ടി. അലങ്കരിച്ച ജലവാഹനത്തിലുള്ള ഈ യാത്രയ്ക്കിടെ താൻ എഴുതിയ ഏതാനും ശ്ലോകങ്ങൾ വാര്യർ രാജാവിനെ പാടി കേൾപ്പിച്ചു. കുചേലവൃത്തത്തിലെ വരികളായിരുന്നു വാര്യർ പാടിയത്. തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടിയതുകൊണ്ട് വഞ്ചിപ്പാട്ട് എന്നു പേരു വന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.[1]
മാർത്താണ്ഡവർമ്മയെ സ്തുതിക്കുന്ന
- നവമവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
- നരകാരിക്കമ്പതിറ്റാണ്ടിന്നപ്പുറത്ത്.
എന്ന, കവിതയിലെ പരാമർശംവെച്ച്ത്ത് മാർത്താണ്ഡവർമ്മയ്ക്ക് അൻപതു തികയുന്ന 1756-ലാണ് കാവ്യം രചിച്ചതെന്ന് ചിലർ ഉറപ്പിക്കുന്നു. രാമപുരത്തു വാരിയർ മാർത്താണ്ഡവർമ്മയുടെ പ്രായം അറിഞ്ഞിരുന്നാലും ഈ പരാമർശം കൃത്യതയോടെ ചെയ്തതാണെന്നു വരുന്നില്ല. മാത്രമല്ല, വാരിയർ മരിക്കുന്നത് ഉള്ളൂർ രേഖപ്പെടുത്തിയ പ്രകാരം 1753-ലാണെങ്കിൽ ഇത് അസാധ്യവുമാണ്.
പ്രധാന വഞ്ചിപ്പാട്ടുകൾ
- കുചേലവൃത്തo
- ലക്ഷ്മണോപദേശം
- പാർഥസാരഥി വർണന
- ഭീഷ്മപർവം
- സന്താനഗോപാലം
- ബാണയുദ്ധം
പ്രമുഖ വഞ്ചിപ്പാട്ട് രചയിതാക്കൾ
- വാലടിശ്ശേരി ശങ്കരനാരായണൻ ആശാരി
- ചമ്പക്കുളം പുത്തൻപുരയിൽ ജോസഫ്
- ഷെവലിയാർ ഐ.സി. ചാക്കോ
- ചിറയിൻകീഴ് ഗോവിന്ദൻ പിള്ള
- നെടുംപ്രയാർ ഗോപാലപിള്ള വൈദ്യൻ
അവലംബം
- ജോയ് വർഗീസ് (12 Aug 2010). "വഞ്ചി യാത്രയിൽ നിന്ന് വഞ്ചിപ്പാട്ട്". മാതൃഭൂമി. ശേഖരിച്ചത്: 10 മെയ് 2013. Check date values in:
|accessdate=
(help)
ഇതും കാണുക
- കുചേലവൃത്തം